നിരോധിത ചൈനീസ് ആപ്പുകള്‍ ഫോണിൽ ഉണ്ടെങ്കിൽ എന്തുസംഭവിക്കും?

Chinese App

ജൂണ്‍ 29-നാണ് 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഗവണ്‍മെന്‍റ് പുറത്തിറക്കിയത്. നിരോധിത ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ജനപ്രിയ ആപ്പുകളായ ടിക്ക്ടോക്ക്,യൂസി ബ്രൗസര്‍, ഷെയർഇറ്റ്, ഹലോ, ബൈഡു മാപ്പ് എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ നിരോധിത ആപ്പുകള്‍ ഇനിയും ഫോണുകളില്‍ ഉണ്ടെങ്കില്‍ എന്തുസംഭവിക്കും എന്ന് പലര്‍ക്കും കൃത്യമായ ഒരു ധാരണയില്ല.

കമ്പനികൾക്ക് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതോടെ നിരോധിത ആപ്ലിക്കേഷനുകളില്‍ ഏറിയപങ്കും പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഇതിനോടകം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉത്തരവ് ലഭ്യമായാല്‍, ആപ്ലിക്കേഷനുകൾ ഇന്ത്യയുടെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കംചെയ്യുമെന്നും ഇത് നിയമപ്രകാരം ആവശ്യമാണെന്നുമാണ് കമ്പനി വക്താക്കൾ അറിയിച്ചിരുന്നത്.

നിരോധിത ആപ്പുകള്‍ ഇപ്പോഴും ഫോണിൽ ഉണ്ടെങ്കിൽ എന്തുസംഭവിക്കും?

ഇന്ത്യയിൽ, ടിക്ക്ടോക്ക് അടക്കം നിരോധിത ആപ്ലിക്കേഷനുകൾക്ക് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇത്തരത്തില്‍ വളരെ ജനപ്രിയമാണ് ഈ ആപ്ലിക്കേഷനില്‍ പലതും. രാജ്യത്ത് ഈ ആപ്പുകളെ നിരോധിച്ചത് കൂടാതെ അവയുടെ ഉപയോഗം തടയാനുള്ള നീക്കവും ഉള്ളതിനാൽ നിരോധിത ആപ്പുകളുടെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കാനുള്ള സാധ്യതയേറെയാണ്. അതേസമയം, നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ സഹായത്തോടെ ഉടൻ തന്നെ ടിക്ക്ടോക്ക് സെർവറിലേക്കുള്ള പ്രവേശനം തടഞ്ഞേക്കും. എയർടെൽ, ജിയോ, വോഡഫോൺ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾ നിയന്ത്രിക്കുന്ന 4 ജി, വയേർഡ് ഇന്‍റർനെറ്റ് കണക്ഷനുകൾ ഉൾപ്പെടെയുള്ള നെറ്റ്‌വർക്കുകളിൽ ചൈനീസ് ആപ്ലിക്കേഷനുകൾ തടയുവാനുള്ള നീക്കം നടന്നുവരുന്നു.

നെറ്റ്‌വർക്ക് തലത്തിൽ ആപ്ലിക്കേഷനുകൾ തടഞ്ഞുകഴിഞ്ഞാൽ, ഒരുപക്ഷേ ഉപയോക്താവിന് വിപിഎൻ ഉപയോഗിച്ച് ടിക്ക്ടോക്ക് പോലുള്ള ആപ്പുകള്‍ പ്രവർത്തിക്കുവാന്‍ സാധിക്കും.

നിലവിൽ, ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനെകുറിച്ചോ അല്ലെങ്കിൽ അവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണോ എന്നതിനെക്കുറിച്ചൊന്നും സർക്കാർ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ടിക്ക്ടോക്കും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ത്യയിലോ ഇന്ത്യൻ ഉപയോക്താക്കളുടെ ഫോണിലോ ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവിലൂടെ വ്യക്തമാക്കുന്നുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*