27 വര്‍ഷത്തെ സേവനത്തിന്ശേഷം വിടവാങ്ങലിനൊരുങ്ങി ഇന്‍റര്‍നെറ്റ് എക്സ്പ്ലോറർ

ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ നാളെ മുതല്‍ ഓർമ്മയാകുന്നു. ആദ്യകാല ഇന്‍റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ 27 വര്‍ഷത്തെ സേവനമാണ് നാളത്തോടെ അവസാനിപ്പിക്കുന്നത്. വിന്‍ഡോസ് 95 അധിക ഫീച്ചറുകളോടെ 1995ലാണ് എക്സ്പ്ലോറര്‍ അവതരിപ്പിക്കുന്നത്. പിന്നീടിത് സൗജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്‍റര്‍നെറ്റ് എക്സ്പ്ലോററിന്‍റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.

90-കളിലാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്സ്പ്ലോറര്‍ മാറുന്നത്. ഒജി സെര്‍ച്ച് ബ്രൗസര്‍ എന്ന പേരിലാണ് ആദ്യകാലങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്. 2013ലാണ് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ 2013 റീലിസ് ചെയ്യുന്നത്. ഇതായിരുന്നു എക്സ്പ്ലോററിന്റെതായി മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ വേര്‍ഷന്‍. 

നിലവിലുള്ളത് എക്‌സ്പ്ലോറര്‍ വേര്‍ഷന്‍ 11 ആണ്. ഉപയോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് ലോകത്തേക്ക് പലതരം സാങ്കേതിക വിദ്യയിലൂടെ പുതിയ വാതിലുകള്‍ തുറന്നുകാട്ടിയത് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറാണ്. വൈകാതെ ഗൂഗിള്‍ ക്രോമും മറ്റു സെര്‍ച്ച് എഞ്ചിനുകളും കംപ്യൂട്ടര്‍ സ്‌ക്രീനുകളില്‍ ആധിപത്യം സ്ഥാപിച്ചു.

നിലവില്‍ ഇന്‍റര്‍നെറ്റ് എക്സ്പ്ലോററിന്‍റെ പിന്‍ഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്. 2015-ല്‍ വിന്‍ഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത്.  കൂടുതല്‍ വേഗവും സുരക്ഷയുമുള്ള ആധുനിക ബ്രൗസറാണ് എഡ്ജ് എന്ന പ്രത്യേകതയുമുണ്ട്. എഡ്ജ് ബ്രൗസറില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ മോഡ് ഇനി മുതല്‍ ലഭ്യമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*